Tuesday, November 28, 2023

India That is Bharat (Arguments)

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന് പറഞ്ഞാൽ ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്നാണ് അർത്ഥം. അതാണ് ഭരണഘടനയിൽ തന്നെ പറയുന്നത്. അതായത് ഇന്ത്യ=ഭാരതം എന്നാണ് പറയുന്നത്. അപ്പൊ ഇന്ത്യ എന്ന് എഴുതിയാലും ഭാരതം എന്ന് എഴുതിയാലും എന്താ വ്യത്യാസം. ഭാരതം എന്ന് വേണോ ഇന്ത്യ എന്ന് വേണോന്നൊക്കെ ഒരു ഗവണ്മെന്റിന്റെ നയപരമായ വിഷയമാണ്. നയപരമായ വിഷയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ടത് ഡെമോക്രാറ്റിക്‌ രീതികളിലൂടെ ആണ്. അബോർഷൻ അനുവദിക്കണം എന്ന് അഭിപ്രായമുള്ളവരുണ്ട് അബോർഷൻ നിർത്തലാക്കണം എന്ന് അഭിപ്രായമുള്ളവരുണ്ടാവാം. ഇതിലെ ഏതാണ് ശരിയെന്ന് നിങ്ങളെങ്ങനെ പറയും. എല്ലാവർക്കും ഒരേ അഭിപ്രായം എന്നെങ്ങനെ നിങ്ങൾ പറയും. അപ്പൊ ഒരു ഗോവെർന്മേന്റ പാറയാണ് ഞങ്ങൾ വന്നാൽ അബോർഷൻ നിയമവിരുദ്ധമാക്കും. അതിനെ സപ്പോർട്ട് ചെയ്യുന്നവരും സപ്പോർട്ട് ചെയ്യാത്തവരും തീരുമാനിക്കേണ്ടത് പോളിങ് എന്ന ജനാതിപത്യ മാർഗത്തിലാണ്. ഇനി അവര് അധികാരത്തിൽ വന്നു അപ്പൊ നിങ്ങൾ പാറയാണ് ഇത് ഫാസിസം ആണെന്ന്. അതെങ്ങനെ നിങ്ങൾ പറയും. അവർ അത് പറഞ്ഞു വോട്ട് വാങ്ങിയാണ് കേറിയത്. ഇനി നിങ്ങൾക്ക് അതിനോട് എതിർപ്പുണ്ടെങ്കിൽ അതിനെതിരെ ജനങ്ങളെ ബോധവൽക്കരണം നടത്തി അടുത്ത തവണ അവരോട് പറയാം ഞങ്ങൾ വന്നാൽ അബോർഷൻ നിയമവിധേയമാക്കും. അങ്ങനെയാണ് ജനാതിപത്യ രാജ്യത്ത് കാര്യങ്ങൾ നടക്കുക. ഇനി മദ്ധ്യം നിരോധിക്കണം എന്ന് അഭിപ്രായമുള്ളവരുണ്ടാവാം നിരോധിക്കേണ്ട എന്നുള്ളവരുണ്ടാവാം. നിങ്ങൾ ഒരു unbiased ആവേണ്ട ആളല്ലേ നിങ്ങളെങ്ങനെ പക്ഷം പിടിക്കുന്നു.

          

സനാതന ധർമ ദിനം (September 3)

അമേരിക്കയിലെ Kentucky സംസ്ഥാനത്തിലെ ലൂസിയാന നഗരം September 3 ഇനെ ഇന്നി സനാതന ധർമ ദിനം ആയി ആചരിക്കും. ഔദ്യോഗിക പ്രഖ്യാപനം നടത്തി മേയർ

ലോകത്തിലെ രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിൽ


അമേരിക്കയിലെ ഏറ്റവും വലിയതും ലോകത്തിലെ രണ്ടാമത്തെ വലിയതുമായ ഹിന്ദു ക്ഷേത്രം അമേരിക്കയിൽ ഒരുങ്ങുന്നു. 2023 ഒക്ടോബർ 8ന് ഭക്തർക്ക് തുറന്നു നൽകും. BAPS സ്വാമി നാരായൺ അക്ഷർധാം ക്ഷേത്രം 12  വര്ഷം കൊണ്ട് 12500 ത്തിലധികം സന്നദ്ധ പ്രവർത്തകർ ചേർന്ന് നിർമ്മിച്ചതാണ്. 183 ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 



     

പൂന്താനവും കേരളത്തിൽ നിലനിന്നിരുന്ന ഭാരത സങ്കല്പവും.


1500 കളിൽ അഥവാ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ആണ് ശ്രീ പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറത്തെ കീഴാറ്റൂർ ആണ് അദേഹത്തിൻ്റെ ജന്മദേശം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന തൻ്റെ മകൻ ചോറൂണ് ദിവസം മരണപ്പെട്ടത് അദേഹത്തെ മാനസീകമായി തകർത്തു. തുടർന്ന് ഗുരുവായൂരപ്പൻ്റെ ഭക്തനായ അദേഹം ഭക്ത കാവ്യങ്ങളിലേക്കു തിരിയുകയായിരുന്നു. അദേഹത്തിൻ്റെ പ്രമുഖ കൃതി ആണ് ജ്ഞാനപ്പാന. ഇന്നും വീടുകളിലും ക്ഷേത്രങ്ങളിലും കേൾക്കുന്ന ഈ മനോഹരമായ ഭക്ത കവിത ജീവിതത്തിൻ്റെ വിവിധ തലങ്ങളെ പറ്റി നമ്മളെ ഓർമിക്കുന്നു. കേരളത്തിൽ ശക്തമായി ഉണ്ടായിരുന്ന ഭാരത സങ്കല്പത്തിന്, നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും വലിയ തെളിവും ഇതേ ജ്ഞാനപ്പാന ആണ്. കർമങ്ങൾക്കു വിള നിലമാകിയ ഭാരതത്തെ വർണിക്കുവാനാണ് ജ്ഞാനപ്പാനയിലെ ഒരു അധ്യായം മുഴുവനായും അദ്ദേഹം ഉപയോഗിക്കുന്നത്. തുടർന്ന് നാല് യുഗങ്ങളിൽ ശ്രേഷ്ഠം കലിയുഗം ആണ് എന്നും അദ്ദേഹം പറയുന്നു, കാരണം മുക്തി ലഭിക്കുവാൻ നാമ സങ്കീർത്തനങ്ങൾ മാത്രം ആണ് കലിയുഗത്തിൽ ആവശ്യം. പിന്നീടദ്ദേഹം പാടുന്നത് ഇപ്പ്രകാരം ആണ് അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ പതിമ്മൂന്നിലുമുള്ള ജനങ്ങളും മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ യോഗ്യത വരുത്തീടുവാൻ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! . മറ്റു യുഗങ്ങളിലും , ലോകങ്ങളിലും ദ്വീപുകളിലും എല്ലാം ഉളളവർ ഭാരതത്തിൽ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാൻ സാധിക്കാത്തതിൽ ഭഗവാനെ വിളിച്ച് പരിതപിക്കുന്നതിനെപറ്റി പാടുന്ന ഈ വരികൾ എഴുതപ്പെട്ട 1500's കളിൽ ഭാരതം എന്ന സങ്കല്പം ഇവിടെ എത്രകണ്ട് ശക്തമായിട്ടാണ് നിലനിന്നത് എന്ന് ഇന്നി ഇതിലും വ്യക്തമായി പറയുവാൻ സാധിക്കുന്നത് എങ്ങിനെ ആണ്? അന്നത്തെ കവി ഭാവനയിൽ ഭാരതം എത്ര ശ്രേഷ്ഠം ആണ് എന്നത് വ്യക്തം. ഭാരതം ഉത്തരേന്ത്യയിലേ ഒരു കൊച്ചു പ്രദേശം ആണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന, കണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരോട് പറയുവാനുള്ളത് ഇത്ര മാത്രം - നിങ്ങള് എത്ര കഥകൾ മിനഞ്ഞാലും ഇത്തരത്തിൽ ഈ മണ്ണിലെ ഓരോ പുൽകൊടിയിലും ഉള്ള ഭാരതത്തിനെ ഇല്ലാതാക്കുവാൻ നിങ്ങൾക്ക് ആവില്ല . ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം.